നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്താൻ ശ്രമിച്ച നാലുപേരെ തമിഴ്നാട് പൊലീസ് പിടികൂടി
തിരുവനന്തപുരം : കടകളിലേയ്ക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപന നടത്താൻ ശ്രമിച്ച നാലുപേരെ തമിഴ്നാട് പൊലീസ് പിടികൂടി. നാഗർകോവിൽ സ്വദേശി അരുൾ ജീവൻ (38), പാറശാല സ്വദേശി സുനിൽ (51) തിരുവനന്തപുരം സ്വദേശി വിനോദ് കുമാർ (41) , ബീമാപ്പള്ളി സ്വദേശി നവാസ് ( 36) എന്നിവരെയാണ് നാഗർകോവിലിൽ വെച്ച് പോലീസ് പിടികൂടിയത്. വിപിണിയിൽ 15 ലക്ഷം രൂപ വിലയുള്ള നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പോലീസ് ഇവരിൽ നിന്ന് കണ്ടെത്തിയത്. 301 കിലോ ഗുഡ്കയോടൊപ്പം രണ്ട് കാറുകൾ, ആറ് മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു.ബീമാപ്പള്ളിയിൽ നിന്ന് കന്യാകുമാരി ജില്ലയിലെ കടകളിലേയ്‌ക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു. തിരുവനന്തപുരത്തേക്ക് ഉൽപ്പനങ്ങളെങ്ങനെയെത്തിക്കുന്നെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

