വെങ്ങാനൂർ വെണ്ണിയൂരിൽ മഴയത്ത് ഇരുനില വീട് ഭാഗികമായി തകർന്നു. കോവളം സ്വദേശിയായ വിപിൻ വാടകയ്ക്ക് താമസിക്കുകയായിരുന്നു
.
തൃപ്പല്ലൂർ ക്ഷേത്രത്തിന് സമീപത്തെ ഇരു നില വീടാണ് മഴയിൽ കുതിർന്ന ഭാഗികമായി നിലംപൊത്തിയത്.
ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു സംഭവം. അപകടം നടക്കുമ്പോൾ വിപിന്റെ അമ്മയും വിപിനിൻ്റെ സഹോദരൻറെ കൈകുഞ്ഞും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.
അസ്വാഭാവിക ശബ്ദം കേട്ട് ഇവർ പുറത്തേക്ക് ഇറങ്ങി ഓടിയത് കൂടുതൽ അപകടം ഒഴിവായി.
വീടിൻറെ മുൻഭാഗവും അടുക്കള ഭാഗവും ഭാഗികമായി തകർന്നു കിണറും അപ്രത്യക്ഷമായി.
വീട്ടിൽ ഉണ്ടായിരുന്ന വാഷിംഗ് മെഷീൻ ഉൾപ്പെടെയുള്ളവ സമീപത്തെ കുഴിയിലേക്ക് നിലം പതിച്ചു. നിലവിൽ വീട് ചരിഞ്ഞ അവസ്ഥയിലാണ്. വാസയോഗ്യമല്ലാതായതിനെ തുടർന്ന് വിപിനും കുടുംബവും കോവളത്തെ ബന്ധുവീട്ടിലേക്ക് അഭയം തേടി. നാട്ടുകാരും പരിസരവാസികളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി