തിരുവനന്തപുരത്ത് വീട് ജപ്തി ചെയ്ത് പൂട്ടി ധനകാര്യ സ്ഥാപനം; ക്യാൻസർ രോഗിയായ കുട്ടിയും കുടുംബവും പെരുവഴിയിൽ

Spread the love

തിരുവനന്തപുരം : വിതുര – കൊപ്പം സ്വദേശിയുടെ വീട് ജപ്തി ചെയ്തു. ഗ്ലാസ് കട നടത്തുന്ന സന്ദീപും കുടുംബവും ആണ് പെരുവഴിയിൽ ആയത്. സന്ദീപിന്റെ പത്ത് വയസുള്ള മകൻ ഒരു വർഷമായി കാൻസർ ബാധിതനാണ്. വീട് ജപ്തി ചെയ്തതോടെ മകനെ കിടത്താൻ പോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്.ഡിവൈഎഫ്ഐ – സിപിഐഎം പ്രവർത്തകർ പൂട്ട് തകർത്ത് വീട്ടുകാരെ അകത്ത് കയറ്റി.ബിസിനസ് ആവശ്യത്തിനായി 49 ലക്ഷം രൂപയാണ് സന്ദീപ് വായ്പ എടുത്തത്. അതിലേക്ക് കുറച്ച് അടച്ചിരുന്നു. എന്നാൽ കൊവിഡ് വന്നപ്പോൾ ബിസിനസ് നഷ്ടത്തിലായി. 3 തവണ ബാങ്ക് അവധി തന്നെങ്കിലും പണം അടയ്ക്കാൻ കഴിഞ്ഞില്ല. അതിനിടയിൽ മകന് ക്യാൻസറും സ്ഥിരീകരിച്ചു. ഇതോടെ ലോൺ പൂർണ്ണമായും അടയ്ക്കാൻ കഴിയാതെയായി. അതിനിടെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ബാങ്ക് ജീവനക്കാരെത്തി വീട് ജപ്തി ചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *