കേരളവും ഭാഗമാകണം എന്നാവശ്യപ്പെട്ട് എബിവിപി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക്

Spread the love

പിഎം ശ്രീ പദ്ധതിയിൽ എബിവിപി നിവേദനം നൽകി.

പിഎം ശ്രീ പദ്ധതിയിൽ കേരളവും ഭാഗമാകണം എന്നാവശ്യപ്പെട്ട് എബിവിപി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിക്ക് എബിവിപി നിവേദനം നൽകി. കേന്ദ്ര സർക്കാർ/സംസ്ഥാന/കേന്ദ്രഭരണ പ്രദേശ സർക്കാരുകൾ/കെവിഎസ്, എൻവിഎസ് എന്നിവയുൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന 14500-ലധികം പിഎം ശ്രീ സ്കൂളുകൾ വികസിപ്പിക്കുന്നതിനാണ് ഈ സംരംഭം ഉദ്ദേശിക്കുന്നത്. കേരളത്തിലെ 332 സ്കൂളുകൾ വികസിപ്പിക്കുന്നതിന് ഈ പദ്ധതി ആഗ്രഹിക്കുന്നു.2020 ലെ ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്നതുപോലെ, തുല്യതയും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, ബഹുസ്വരവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനായി വിദ്യാർത്ഥികളെ ഇടപഴകുന്നവരും, ഉൽപ്പാദനക്ഷമതയുള്ളവരും, സംഭാവന ചെയ്യുന്നവരുമായി വളർത്തിയെടുക്കാൻ ഇത് സഹായിക്കും.

20 ലക്ഷത്തിലധികം വിദ്യാർത്ഥികൾ ഈ പദ്ധതിയുടെ നേരിട്ടുള്ള ഗുണഭോക്താക്കളാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിന്റെ വിവിധ മാനങ്ങളെക്കുറിച്ചുള്ള ധാരണയും നയം, പ്രയോഗം, നടപ്പാക്കൽ എന്നിവയെക്കുറിച്ചുള്ള അറിവും ഈ പദ്ധതി പ്രോത്സാഹിപ്പിക്കും. ഈ സ്കൂളുകളിൽ നിന്നുള്ള പഠനം രാജ്യത്തെ മറ്റ് സ്കൂളുകളിലേക്ക് വ്യാപിപ്പിക്കും.

2022-23 മുതൽ 2026-27 വരെയുള്ള 5 വർഷക്കാലയളവിലാണ് പദ്ധതിയുടെ തുടക്കം. എന്നാൽ നാം കേരളസംസ്ഥാനം ഇതിന്റെ ഭാഗമാകുന്നതിന് തയ്യാറാകാത്തതിനാൽ വൻ നഷ്ടമാണ് വിദ്യാഭ്യാസവകുപ്പിന് ഉണ്ടാകുന്നത്. നമ്മുടെ സ്കൂളുകൾക്ക് കേന്ദ്ര വിഹിതം ലഭിക്കുന്നതും അതുവഴി വിദ്യാഭ്യാസമേഖലയിൽ വലിയ തോതിലുള്ള വികസനത്തിനും കാരണമാകുന്നതുമാണ് പി എം ശ്രീ പദ്ധതി. ആയതിനാൽ നമ്മുടെ സംസ്ഥാനത്തിന്റെ പൊതു വിദ്യാഭ്യാസമേഖലയുടെ വികസനത്തിനും വിദ്യാർത്ഥകളുടെ വികസത്തിനും മുൻഗണന നൽകി ദ്രുത ഗതിയിൽ തന്നെ പി എം ശ്രീ പദ്ധതിയുടെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വര പ്രസാദ്, ദേശീയ നിർവാഹക സമിതി അംഗം ദിവ്യ പ്രസാദ്, സംസ്ഥാന സമിതി അംഗം ജി ഗോകുൽ എന്നിവർ ചേർന്ന് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *