ഇതൊരു ‘രണ്ടാം കോവിഡ്’ അല്ല; ഹന്റാവൈറസ് ഭീതിയിൽ ലോകം; ആശങ്ക വേണ്ടെന്ന് ലോകാരോഗ്യ സംഘടന
ഹോണ്ടിയസ് എന്ന വിനോദസഞ്ചാര കപ്പലുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്ത ഹന്റാവൈറസ് വ്യാപനം ലോകമെങ്ങും ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും, ഇത് മറ്റൊരു കോവിഡ്-19 ആയി മാറില്ലെന്ന് ലോകാരോഗ്യ സംഘടനയും (WHO) ആരോഗ്യവിദഗ്ധരും വ്യക്തമാക്കുന്നു. കോവിഡിനെ അപേക്ഷിച്ച് ഹന്റാവൈറസ് തീർത്തും വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടി ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു.വിദേശ യാത്രാക്കപ്പലിലെ ഹന്റാവൈറസ് വ്യാപനം പുതിയൊരു മഹാമാരിയായി മാറുമോ എന്ന ഓൺലൈൻ ചർച്ചകൾക്ക് വിരാമമിട്ട് ലോകാരോഗ്യ സംഘടന. ഹോണ്ടിയസ് കപ്പലിൽ റിപ്പോർട്ട് ചെയ്ത ‘ആൻഡീസ്’ (Andes) ഇനം ഹന്റാവൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള അപൂർവ്വ വകഭേദമാണെങ്കിലും, നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്ന് അധികൃതർ വ്യക്തമാക്കി.1. വ്യാപനശേഷി വളരെ കുറവ്കോവിഡിനെപ്പോലെയോ ഇൻഫ്ലുവൻസയെപ്പോലെയോ ഹന്റാവൈറസ് വായുവിലൂടെ പെട്ടെന്ന് പകരില്ല. ആൻഡീസ് വകഭേദം പകരണമെങ്കിൽ രോഗബാധയുള്ള വ്യക്തിയുമായി ദീർഘനേരം അടുത്ത ശാരീരിക സമ്പർക്കം ആവശ്യമാണ്. ശരീരസ്രവങ്ങളിലൂടെയോ ഉമിനീരിലൂടെയോ മാത്രമേ ഇത് പകരുകയുള്ളൂ എന്നതിനാൽ പൊതുജനങ്ങൾക്ക് ഇതിൽ നിന്നുള്ള ഭീഷണി വളരെ കുറവാണെന്ന് യുഎസ് സിഡിസി അറിയിച്ചു.2. വൈറസിനെക്കുറിച്ചുള്ള കൃത്യമായ ധാരണ2020-ൽ കോവിഡ് റിപ്പോർട്ട് ചെയ്യുമ്പോൾ അത് ശാസ്ത്രലോകത്തിന് പുതിയൊരു വൈറസായിരുന്നു. എന്നാൽ ഹന്റാവൈറസിനെക്കുറിച്ച് പതിറ്റാണ്ടുകളായി പഠനങ്ങൾ നടക്കുന്നുണ്ട്. ഇത് എങ്ങനെ പെരുമാറുമെന്നും എങ്ങനെ പ്രതിരോധിക്കാമെന്നും ശാസ്ത്രത്തിന് കൃത്യമായി അറിയാം. വൈറസ് ശ്വാസകോശത്തിന്റെ ആഴത്തിലുള്ള ഭാഗങ്ങളെയാണ് ബാധിക്കുന്നത് എന്നതിനാൽ രോഗി ചുമയ്ക്കുമ്പോൾ വൈറസ് കണികകൾ വായുവിലൂടെ പടരുന്നത് കുറവാണെന്നും വിദഗ്ധർ പറയുന്നു.3. ദീർഘമായ ഇൻകുബേഷൻ കാലയളവ്കോവിഡിനെക്കാൾ കൂടുതൽ സമയം ഈ വൈറസ് ലക്ഷണങ്ങൾ കാണിക്കാൻ എടുക്കുന്നു. സമ്പർക്കമുണ്ടായി രണ്ട് മുതൽ ആറ് ആഴ്ചകൾ വരെ കഴിഞ്ഞേ ലക്ഷണങ്ങൾ പുറത്തുവരൂ. ഈ ദീർഘമായ സമയം രോഗനിയന്ത്രണത്തിന് ആരോഗ്യപ്രവർത്തകരെ സഹായിക്കുന്നുണ്ട്. കപ്പലിലെ ഭൂരിഭാഗം യാത്രക്കാരും ഈ നിരീക്ഷണ കാലയളവ് പൂർത്തിയാക്കാറായതായും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഹോണ്ടിയസ് കപ്പലുമായി ബന്ധപ്പെട്ട് ഇതുവരെ 10 കേസുകളാണ് സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയി റിപ്പോർട്ട് ചെയ്തത്. ഇതിൽ മൂന്ന് മരണം ഉൾപ്പെടുന്നു. മുൻകരുതൽ എന്ന നിലയിൽ കപ്പലിലുണ്ടായിരുന്ന 18 അമേരിക്കൻ യാത്രക്കാരെ പ്രത്യേക മെഡിക്കൽ യൂണിറ്റുകളിൽ നിരീക്ഷിച്ചുവരികയാണ്.

