:

Spread the love

കെ എം അന്ത്രു അന്താരാഷ്ട്ര സാഹിത്യ പുരസ്‌കാരം 2024 സമ്മാനിച്ചു

കെ.എം. അന്ത്രു അന്താരാഷ്ട്ര സാഹിത്യ പുരസ്‌കാരം “ആസ് ഗുഡ് ആസ് മൈ വേഡ്” എന്ന ഓർമ്മക്കുറിപ്പ് ഗ്രന്ഥത്തിൻ്റെ രചയിതാവ് മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ ഐ എ എസ്സിന് സമ്മാനിച്ചു. തിരുവനന്തപുരം “ഹോട്ടൽ ചിരാഗ് ഇന്നി” ൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. എം.ആർ. തമ്പാനാണ് അവാർഡ് സമ്മാനിച്ചത്.
കെ.എം. അന്ത്രു ഫൗണ്ടേഷൻ ചെയർമാനും ജൂറിചെയർമാനുമായ സാഹിത്യകാരനും എഡിറ്ററുമായ ഷാജിൽ അന്ത്രു അധ്യക്ഷത വഹിച്ച യോഗത്തിൽ ഫൗണ്ടേഷൻ ഡയറക്ടർ മിനി ഷാജിൽ സ്വാഗതം ആശംസിച്ചു. പുരോഗമന കലാ സാഹിത്യ സംഘം കൊല്ലം ജില്ലാ പ്രസിഡന്റ് ബീന സജീവ് ആശംസ പ്രസംഗം നടത്തി.
ഫൗണ്ടേഷൻ സെക്രട്ടറിയും ലിറ്ററേറ്റർ മാഗസിൻ എക്സിക്യൂട്ടീവ് എഡിറ്ററുമായ കെ.എം. സന്തോഷ്കുമാർ നന്ദി പ്രകാശിപ്പിച്ചു.
നിഷ് , ടെക്നോ പാർക്ക് എന്നിവയുടെ ഫൗണ്ടർ ജി വിജയരാഘവൻ, പിന്നണി ഗായകൻ അലോഷ്യസ് പെരേര ,
ലിറ്ററേറ്റർ റീ ഡിഫൈനിംഗ് വേൾഡ് മെമ്പർ റോഷ്‌നി , എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കെ.എം. ചന്ദ്രശേഖർ 2022-ൽ ഹാർപ്പർകോളിൻസ് ഇന്ത്യ വഴി പ്രസിദ്ധീകരിച്ച ‘ആസ് ഗുഡ് ആസ് മൈ വേഡ്’ ർന്ന കൃതിക്കാണ് പുരസ്‌കാരം.വിശിഷ്ട എഴുത്തുകാരനും ഇന്റർനാഷണൽ മാഗസിൻ ‘ലിറ്ററേറ്റർ റീഡിഫൈനിംഗ് വേൾഡിന്റെ’ സ്ഥാപക എഡിറ്ററും , സാഹിത്യകാരനുമായ കെ എം അന്ത്രുവിന്റെ സ്മരണയ്ക്കായി 2021-ൽ ഏർപ്പെടുത്തിയ ഈ സമ്മാനം ആഗോളതലത്തിൽ മികച്ച സംഭാവന നല്കുന്ന എഴുത്തുകാർക്കുള്ളതാണ് .
വെള്ളി മെഡലിയോൺ ആണ് പുരസ്കാരജേതാവിന് സമ്മാനിക്കുന്നത്. കവിതാ വിഭാഗത്തിൽ കെൽസെ ബുക്സ് പ്രസിദ്ധീകരിച്ച “ദി ഒറിജിൻ ഓഫ് ദി പ്ലാനറ്റ്” എന്ന സമാഹാരത്തിന് യുണൈറ്റഡ് കിംഗ്ഡത്തിലെ പോളിഷ് വംശജ അന്ന മരിയ മിക്കിവിച്ച് അർഹയായി.

പൊതുഭരണം, വ്യാപാര നയതന്ത്രം, പ്രക്ഷുബ്ധമായ കാലഘട്ടങ്ങളിലെ വ്യവസ്ഥിതിയെ കുറിച്ചുള്ള വിമർശനങ്ങൾ എന്നിവയെക്കുറിച്ചുള്ള നിഷ്കളങ്കവും എന്നാൽ ഭാവി തലമുറയെ പ്രചോദിപ്പിക്കുന്നതാണ് “ആസ് ഗുഡ് ആസ് മൈ വേഡ്”.
ചന്ദ്രശേഖറിന്റെ കൃതികൾ വായനക്കാരെ പ്രബുദ്ധരാക്കുകയും ലോക സാഹിത്യത്തിന് ശാശ്വത സംഭാവന നൽകുകയും ചെയ്യുമെന്ന് ഷാജിൽ അന്ത്രു (ചെയർമാൻ), ജിയാക്കോമോ കട്ടോൺ (ഇറ്റലി), മാൾഗോർസാറ്റ ബോർസെസ്‌കോവ്‌സ്ക (പോളണ്ട്) എന്നിവരടങ്ങുന്ന ജൂറി വിശ്വാസം പ്രകടിപ്പിച്ചു.
സാഹിത്യം, കല, സംസ്കാരം, സുസ്ഥിര വികസനം എന്നിവയ്‌ക്കായി ഊർജ്ജസ്വലമായ ഒരു ആഗോള വേദി സൃഷ്ടിക്കുക എന്ന അന്തരിച്ച കെ.എം. അന്ത്രുവിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതിനാണ് കെ.എം. ആന്ത്രുവിന്റെ ഫൗണ്ടേഷൻ സ്ഥാപിതമായത്. 2022-ൽ ജാക്ക് ഫോളി (യുഎസ്എ, 2021), ഇവാൻ അർഗുവെല്ലസ് (യുഎസ്എ), അന്റോണിനോ കോണ്ടിലിയാനോ (ഇറ്റലി), റോസ ജമാലി (ഇറാൻ), 2023-ൽ ജിയാക്കോമോ കട്ടോൺ (ഇറ്റലി), അൻവർ അബ്ദുള്ള (ഇന്ത്യ), സുധാകർ ഗൈദാനി (ഇന്ത്യ) തുടങ്ങിയ പ്രമുഖ വ്യക്തികൾ മുൻകാല പുരസ്കാര ജേതാക്കളിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *