തിരുവനന്തപുരം- ജനാധിപത്യപരമായ തെഞ്ഞെടുപ്പിലൂടെ അധികാരം ലഭിച്ച യു.ഡി.എഫ് നേതൃത്വത്തിലുള്ള ഭരണ സമിതിയെ അധികാരം എതൽപ്പിക്കാതെ വന്നതിനെ തുടർന്ന്

Spread the love

ഹൈക്കോടതിയുടെ ഉരത്തവിൻ്റെ അടിസ്ഥാനത്തിലാണ് . 05,09, 2023 -ൽ ഈ ഭരണ സമിതി ചുമതലയേറ്റത്. അന്നു മുതൽ ഓരോ തരത്തിൽ പിൻവാതിലിലൂടെ അധികാരത്തിലെത്താൻ സർക്കാരിൻ്റെ പിന്തുണയോടെ സഹകരണ വകുപ്പിനെ ഉപയോഗിച്ച് ഇടതുപക്ഷം ശ്രമിച്ചു വരികയാണ്. നിലവിലുള്ള നിയമം അനുസരിച്ച് ഈ ഭരണസമിതിയുടെ കാലാവധി 5 വർഷമാണ്. 5 വർഷത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ കാലാവധി പൂർത്തിയാക്കുവാൻ അനുവദിക്കാതെ സഹകരണ മേഖലയെ തർക്കാൻ വേണ്ടിയാണ് ഇടതുപക്ഷം ഇത്തരം കുറുക്കുവഴികൾ തേടുന്നത്.

കേരളത്തിലെ സഹകരണ മേഖലയെ ഒട്ടാകെ തകർത്ത് അഴിമതി മുഖമുദ്രയാക്കിയ സർക്കാർ നന്നായി നടത്തി വരുന്ന ഈ സ്ഥാപനത്തിൽ നുഴഞ്ഞു കയറി ഇതിനെ തകർക്കാനാണ് ഉദ്ദേശം. വയനാട് ദുരന്തത്തിൽ ജീവനും കൃഷിയും നഷ്ടപ്പെട്ടവരുടെ വായ്പാ ബാധ്യതകൾ ഒഴിവാക്കിയ ഏക ധനകാര്യ സ്ഥാപനം കാർഷിക വികസന ബാങ്കാണ് . ആ തീരുമാനത്തിൽ പോലും ഇടതുപക്ഷം എതിർപ്പ് പ്രകടിപ്പിച്ചതാണ്. ഏതാനും പ്രതിനിധികളുടെ അപേക്ഷ പ്രകാരം സഹകരണ രജിസ്ട്രാറെ ഉപയോഗിച്ച് നിലവില്ലാതിരുന്ന അവിശ്വാസ പ്രമേയത്തിലൂടെ ഭരണ സമിതിയെ പുറത്താക്കാനാണ് ശ്രമം. ബാങ്ക് ഭരണ സമിതി പിരിച്ചുവിടുന്നതിനുവേണ്ടി യഥാസമയംb നോട്ടീസ് പോലും നൽകാതെയാണ് സഹകരണ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. പത്രസമ്മേളനത്തിൽ പ്രസിഡൻ്റ് അഡ്വ. സി. കെ ഷാജിമോഹൻ , വൈസ് പ്രസിഡൻ്റ് കെ. നീലകണ്ഠൻ , ബോർഡ് അംഗങ്ങളായ ഫിൽസൻ മാത്യൂസ് , എസ്. മുരളീധരൻ നായർ , റ്റി.എ നവാസ് , റ്റി.എം കൃഷ്ണൻ , എസ്. കെ അനന്തകൃഷ്ണൻ, വി.പി അബ്ദുറഹ്മാൻ , ടി. എം നാസർ, സോമശേഖര ജെ.എസ്, ഷീല ഒ.ആർ , പി.കെ. രവി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *