നെയ്യാറ്റിൻകര യിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ യൂണിറ്റും ഐ.ബി യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പിടികൂടിയത്
നെയ്യാറ്റിൻകര:ഇന്ന് രാത്രി 9 മണിയോടെ വെഞ്ഞാറമൂട് നിന്നും നെയ്യാറ്റിൻകര മഞ്ചവിളാകത്തേക്ക് ഇന്നോവ കാറിൽ കൊണ്ടുപോകാൻ വന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത് .കാറിൽ ഉണ്ടായിരുന്ന കാരയ്ക്ക മണ്ഡപം സ്വദേശിയായ റഫീഖിനെ മുപ്പത്തേഴു വയസ് എക്സൈസ് പിടികൂടി 25 ചാക്ക് കൂൾ , ഗണേഷ് തുടങ്ങിയ നിരോധിത പുകയില ഉത്പന്നങ്ങളാണ് ഇന്നോവ കാറിൽ കൊണ്ടുവന്ന ശേഖരത്തിൽ ഉണ്ടായിരുന്നത് . വെഞ്ഞാറമൂട് നിന്നും പുകയില ഉത്പന്നങ്ങളുമായി ഇന്നോവ കാർ വരുന്നത് മണത്തറിഞ്ഞ എക്സൈസ് സംഘം കാട്ടാക്കട മുതൽ കാറിനെ പിന്തുടരുകയായിരുന്നു. നെയ്യാറ്റിൻകര ടൗൺ വിട്ട് കീളിയോട് വഴി മുള്ളറവിള എത്തിയപ്പോൾ എക്സൈസ് വാഹനങ്ങളും കെഎസ്ആർടിസി ബസും ഉപയോഗിച്ച് ഇന്നോവ കാർ തടഞ്ഞ് പ്രതിയെ കീഴടക്കുകയായിരുന്നു.ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതി എക്സൈസ് സംഘത്തെ ആക്രമിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു എങ്കിലും കൂടുതൽ സേനയെ എത്തിയതോടെ ഇയാളെ പിടികൂടുകയായിരുന്നു . കസ്റ്റഡിയിലെടുത്ത പ്രതിയുമായുള്ള പിടിവലി സമയത്തു്പ്ര തിയുടെ കടിയേറ്റ് ഒരു ഉദ്യോഗസ്ഥനെ പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സ തേടി.ഇത്തരത്തിലെ നിരോധിത ഉൽപ്പന്നങ്ങളുടെ ക്രയവിക്രയം എക്സൈസ് സംഘം പിടികൂടിയാലും പ്രതികൾ രക്ഷപ്പെടുകയാണ് പതിവ് .നിയമത്തിലെ പഴുതകൾ കാരണം ഇതൊക്കെയും ഫൈൻ ഈടാക്കി വിടാൻ മാത്രമുള്ള കുറ്റമാണ് .അതുകൊണ്ടുതന്നെ പ്രതികളെ എക്സൈസുകാർ കഷ്ടപ്പെട്ട് പിടികൂടിയാലും അവരെല്ലാം രക്ഷപ്പെടുകയാണ് പതിവ്.ഇത്തരം കള്ളക്കടത്ത് സംഘങ്ങൾക്ക് നേതൃത്വം നൽകുന്നത് ജില്ലയിലെ തന്നെ ഉന്നതരാണെന്ന് പറയപ്പെടുന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ നിയമം ശക്തമാകുന്നതിന് വേണ്ട ശക്തമായ നടപടിക്രമങ്ങൾ ക്കു രൂപം നൽകിയാൽ മാത്രമേ സാധിക്കുകയുള്ളൂ എന്ന് നാട്ടുകാർ .