അയൽരാജ്യങ്ങളിലെ അസ്ഥിരത ഇന്ത്യയ്ക്ക് വെല്ലുവിളി: ശശി തരൂർ

Spread the love

പാകിസ്ഥാന്റെ മാറിക്കൊണ്ടിരിക്കുന്ന സൈനിക തന്ത്രങ്ങളെയും ഹൈപ്പർസോണിക് മിസൈൽ സാങ്കേതികവിദ്യയിലുള്ള അവരുടെ താല്പര്യത്തെയും ഇന്ത്യ ഗൗരവമായി കാണണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. പാകിസ്ഥാൻ നടപ്പിലാക്കുന്ന ‘അസമമായ പ്രതിരോധം’ (Asymmetric deterrence) എന്ന സൈനിക നയം ഇന്ത്യയ്ക്ക് നിസ്സാരമായി തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.ഇന്ത്യ ടുഡേ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനിലെ വർദ്ധിച്ചുവരുന്ന ഭാരതവിരുദ്ധ തീവ്രവാദവും ജനറൽ അസിം മുനീറിന്റെ സ്വാധീനവും ഇന്ത്യ അതീവ ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.പാകിസ്ഥാനിൽ നിലവിലുള്ളത് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു നാമമാത്ര സിവിലിയൻ സർക്കാരാണെന്ന് തരൂർ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സാമ്പത്തിക തകർച്ചയും വിദേശസഹായത്തെ അമിതമായി ആശ്രയിക്കുന്നതും സൈനിക സാഹസികതകളിലേക്ക് അവരെ നയിക്കാൻ സാധ്യതയുണ്ട്. പാകിസ്ഥാന്റെ ജിഡിപി വളർച്ച 2.7 ശതമാനത്തിൽ നിൽക്കുമ്പോൾ ഇന്ത്യ 7 ശതമാനത്തിന് മുകളിൽ വളരുന്നത് അവർക്ക് വലിയ തിരിച്ചടിയാണ്.ടെക്സ്റ്റൈൽസ്, കൃഷി തുടങ്ങിയ മേഖലകളിൽ ഇന്ത്യയ്ക്കുള്ള മേധാവിത്വം തകർക്കാൻ പാകിസ്ഥാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അമേരിക്കയുമായും സൗദി അറേബ്യയുമായും പാകിസ്ഥാൻ വളർത്തിയെടുക്കുന്ന പുതിയ ബന്ധങ്ങൾ ഇന്ത്യയുമായുള്ള ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കാൻ അവർക്ക് പ്രേരിതമാകുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *