വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കും ഇടയിൽ അനികൃതമായി സൂക്ഷിച്ച മദ്യമായി മധ്യവയസ്കൻ പിടിയിൽ
നെയ്യാറ്റിൻകര : കുടുംബക്ഷേത്രത്തിനുള്ളിൽ അനികൃതമായി സൂക്ഷിച്ച മദ്യശേഖരം കണ്ടെത്തി. വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കും ഇടയിൽ നിന്ന് 30 ലിറ്റർ മദ്യം എക്സൈസംഘം പിടികൂടിയത്. പുന്നക്കാട് സ്വദേശി പോറ്റി എന്നറിയപ്പെടുന്ന അർജുനൻ (65) നെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനധികൃത മദ്യവിൽപന തടയുന്നതിനായി നെയ്യാറ്റിൻകര എക്സൈസ് സ്പെഷ്യൽ ഡ്രൈവ് നടത്തിയിരുന്നു. ഇതിനിടെയാണ് പോറ്റിയെന്നയാൾ വൻതോതിൽ മദ്യം ശേഖരിച്ച് ആവശ്യക്കാർക്ക് എത്തിക്കുന്നുവെന്ന വിവരം എക്സൈസിന് ലഭിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുടുംബ ക്ഷേത്രത്തിൽ നിന്ന് വലിയ മദ്യ ശേഖരം കണ്ടെടുത്തത്.പരിശോധനയിൽഎക്സൈസ് ഇൻസ്പെക്ടർ എ കെ അജയകുമാർ , പ്രവന്റ്റീവ് ഓഫീസർമാരായ എം എസ് അരുൺകുമാർ , കെ ആർ രജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദകുമാർ , ഷിന്റോ , എബ്രഹാം , ജിനേഷ് എന്നിവർ ഉണ്ടായിരുന്നു.

