വൃദ്ധ മാതാവിനെതിരെ അയൽവാസികളുടെ ആക്രമണം : പരാതി കൊടുത്തിട്ടും ഫലമില്ല ആരോപണം
ബാലരാമപുരം : വൃദ്ധ മാതാവിനെതിരെ അയൽവാസിയുടെ ആക്രമണം പരാതി കൊടുത്തിട്ടും ഫലമില്ലെന്ന് ആരോപണം. ബാലാരമപുരം തേമ്പാമൂട്ടം കൊല്ലം തറത്തവിള സ്വദേശി സരസമ്മയ്ക്ക് നേരെയാണ് അയൽവാസിയുടെ ആക്രമണത്തിന് ഇരയായത്. സരസമ്മയും മകൻ്റെ മാനസിക വെല്ലുവിളി നേരിടുന്ന രണ്ട് കുട്ടികളുമാണ് വീട്ടിൽ താമസിക്കുന്നത്. 20.25 2025 നാണ് പകൽ 11 മണിക്ക് ഒരു പ്രകോപനം ഇല്ലാതെ കറുത്ത വസ്ത്ും മുഖമുടിയും ധരിച്ച് 2 പേർ വീടിന് കോമ്പൗണ്ടിനകത്ത് കടക്കുകയും കുലച്ചു നിന്ന വാഴയെ കത്തി കൊണ്ട് മുറിച്ചിടുകയും പൈപ്പ് ലൈൻ പൊട്ടിച്ച് പൈപ്പിനകത്ത് കല്ലുകൾ പറക്കി വയ്ക്കുകയും ഈ ശബ്ദം കേട്ട് മകൻ്റെ മൂത്ത മകനായ ആനന്ദ്നാഥ് ഓടി വരുകയും അവനെ പിടിക്കാൻ പോവുകയും ചെയ്തു. അപ്പോൾ മുഖംമൂടി ഒരാൾ ധരിച്ചയാൾ കത്തിയെടുത്ത് കുത്താൻ ശ്രമിക്കും ചെയ്തു. തുടർന്ന് ഇളമകൻ ഉണ്ണി നാഥ് ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ ഉണ്ണിനാഥയും എന്നെയും കുത്തികൊണ്ട് കുത്തുവാൻ ശ്രമം നടത്തി തുടർന്ന് ഇരുവരും മതിൽ ചാടി രക്ഷപ്പെട്ടു’ അവിടെ ഉണ്ടായിരുന്ന സിസി. ടി.വി ക്യാമറകളും ഇവർ തല്ലി തകർത്തു. ഇതിനെതിരെ നെയ്യാറ്റിൻകര ഡി.വൈ.എസ്.പി വരെ പരാതി നൽകി. എന്നാൽ നാളിതുവരെ പ്രതികൾക്ക് നേരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സരസമ്മ പറഞ്ഞു. തന്നെയും മകളെയും ഈ വീട്ടിൽ നിന്നും ഓട്ടിച്ചു. ഇവിടെത്തെ ചുരു വിലയ്ക്ക് വസ്തുകൾ അയൽവാസി തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സരസമ്മ വ്യക്തിമാക്കി.