ചരക്ക് കപ്പലിലെ തീപിടിത്തം: ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിന്റെ നേതൃത്വത്തിൽ ഉന്നതല യോഗം ചേർന്നു

Spread the love

ചരക്ക് കപ്പലിലെ തീപിടിത്തം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ഉന്നതല യോഗം ചേർന്നു. യോ​ഗത്തിൽ സ്ഥിതിഗതികൾ ചർച്ച ചെയ്തു. കേന്ദ്ര ഏജൻസികൾക്ക് പുറമേ കേരള മാരി ടൈം ബോർഡ് സിഇഒ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.

രക്ഷാപ്രവർത്തനം ദുഷ്കരം എന്നാണ് കേന്ദ്ര ഏജൻസികൾ അറിയിച്ചതെന്ന് മാരി ടൈം ബോർഡ് ചെയർമാൻ എൻ എസ് പി പിള്ള അറിയിച്ചു. തീ പടരുന്നതും കണ്ടെയ്നറുകൾ കടലിൽ വീണുകിടക്കുന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നു. ഒരു കപ്പൽ അപകടത്തിപ്പെട്ടാൽ പൂർണ്ണ ഉത്തരവാദിത്വം കേന്ദ്ര ഏജൻസികൾക്കാണ്. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗ്, കോസ്റ്റ് ഗാർഡ്, നാവികസേന എന്നിവർക്കാണ് പ്രധാന ചുമതല. അവർ ദൗത്യം നിർവഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദൗത്യം വിജയകരമായിട്ടുണ്ടോ എന്ന് ഈ ഘട്ടത്തിൽ പറയാനാവില്ലെന്നും. എത്ര കണ്ടെയ്നറുകൾ വീണിട്ടുണ്ട് എന്ന് കൃത്യമായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കടലിൽ എന്ത് അപകടം ഉണ്ടായാലും അതിനെ പ്രതിരോധിക്കേണ്ടതും സത്വര നടപടികൾ സ്വീകരിക്കേണ്ടതും ബന്ധപ്പെട്ട കപ്പൽ കമ്പനിയും കേന്ദ്രഷിപ്പിങ് മന്ത്രാലയവും ആണ്. ആവശ്യമായ പിന്തുണ നൽകലാണ് സംസ്ഥാന സർക്കാരിന്റെ ചുമതല. അത് ഭംഗിയായി നിർവഹിക്കുന്നുണ്ടെന്നും കേരള മാരി ടൈം ബോർഡ് ചെയർമാൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *