പഠിക്കുന്നതിന്റെ പേരില്‍ വഴക്ക് പറഞ്ഞതില്‍ ദേഷ്യം; അമ്മയേയും അനുജനേയും കഴുത്തറുത്ത് കൊന്നു; കോളേജ് വിദ്യാര്‍ത്ഥി പിടിയില്‍

Spread the love

ചെന്നൈ : തിരുവൊട്ടിയൂരില്‍ മൂന്നാം വര്‍ഷ ബി.എസ്സി. വിദ്യാര്‍ഥിയായ നിതേഷാണ്(20) ആണ് അമ്മ പത്മ (45), പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന സഹോദരന്‍ സഞ്ജയ്(15) എന്നിവരെ ക്രൂരമായി കഴുത്തറുത്ത് കൊന്നത്.സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞാണ് വിവരം പുറത്തറിഞ്ഞത്. മൃതദേഹങ്ങള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു. അമ്മയോടായിരുന്നു പകയെങ്കിലും അമ്മ മരിക്കുന്നതോടെ അനുജന്‍ ഒറ്റപ്പെട്ടുപോകുമെന്ന ആശങ്കയുള്ളതിനാലാണ് സഹോദരനെയും കൊലപ്പടുത്തിയതെന്നാണ് നിതേഷ് പോലീസിന് മൊഴി നല്‍കി. പിതാവ് മുരുകന്‍ വിദേശത്താണ്.വ്യാഴാഴ്ചയാണ് കൊലപാതകം നടത്തിയത്. അതിനുശേഷം വീടുവിട്ടു പോയ നിതേഷ് അടുത്ത ദിവസം ബന്ധുവായ മഹാലക്ഷ്മിയുടെ മൊബൈലിലേക്ക് സംഭവത്തെക്കുറിച്ച്‌ സന്ദേശം അയക്കുകയായിരുന്നു.വീടിന് സമീപം താക്കോല്‍ വച്ചിട്ടുണ്ടെന്നും വേഗം അവിടെപ്പോയി നോക്കണമെന്നുമായിരുന്നു സന്ദേശം. എന്നാല്‍, സന്ദേശം ഒരു ദിവസം വൈകിയാണ് മഹാലക്ഷ്മി കണ്ടത്. തുടര്‍ന്ന് ശനിയാഴ്ച വീട്ടില്‍ പോയി നോക്കിയപ്പോഴാണ് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ തിരുവൊട്ടിയൂരില്‍ കടല്‍ക്കരയില്‍നിന്ന് നിതേഷിനെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *