ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ തത്കാലം വെടിനിർത്തൽ ആവശ്യപ്പെടില്ലെന്ന നിലപാടിൽ ഇന്ത്യ
ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ തത്കാലം വെടിനിർത്തൽ ആവശ്യപ്പെടില്ലെന്ന നിലപാടിൽ ഇന്ത്യ. അതേസമയം ഹമാസിനെതിരായ ഇസ്രായേലിന്റെ നീക്കത്തിന് ഇന്ത്യയുടെ പിന്തുണ തുടരും. ഇസ്രായേലിനെതിരായ യുഎൻ സെക്രട്ടറി ജനറലിന്റെ നിലപാട് ഇന്ത്യ ഏറ്റെടുക്കില്ല. എന്നാൽ ഗാസയിലെ സാധാരണക്കാരെ സൈനിക നീക്കം ബാധിക്കരുതെന്ന നിലപാട് ഇന്ത്യ ആവർത്തിക്കുംഅമേരിക്ക യുഎന്നിൽ മുംബൈ ആക്രമണം പരാമർശിച്ചത് നേട്ടമാണെന്നും കേന്ദ്രസർക്കാർവൃത്തങ്ങൾ പറയുന്നു. കാശ്മീരിലെ പാക് നിയന്ത്രിത ഭീകരവാദം ലോകരാജ്യങ്ങൾക്ക് ബോധ്യപ്പെടുന്നുവെന്ന് സർക്കാർ പറഞ്ഞു. അതേസമയം ഇന്ത്യയുടെ നിലപാടിനെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തുവന്നു. മനുഷ്യത്വമുള്ളവർ ഗാസയിലെ ആക്രമണം നിർത്താൻ ഇടപെടണമെന്ന് യെച്ചൂരി പറഞ്ഞുനേരത്തെ ഇസ്രായേലിനെതിരെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറാസ് രംഗത്തുവന്നിരുന്നു. ഗാസയിൽ കാണുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ തുറന്നടിച്ചിരുന്നു.