കെ.എസ്.എഫ്.ഇ സ്റ്റാഫ് സഹകരണ സംഘം തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക – എം.വിൻസെന്റ് എം.എൽ.എ
കെ.എസ്.എഫ്. സ്റ്റാഫ് സഹകരണ സംഘത്തിൽ ഇരുപത്തിയഞ്ച് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഭരണസമിതി അംഗങ്ങളായ കെ.എസ്.എഫ്.ഇ ജീവനക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ഫിനാൻഷ്യൽ എന്റർപ്രൈസസ് എംപ്ലേയ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.വിൻസെന്റ് എം.എൽ.എ. ആവശ്യ പെട്ടു. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ ഏതൊരു നടപടിയും എടുക്കാതെ ീജിയണൽ മേധാവികളായി വരെ പ്രമോഷൻ നൽകിയ പിണറായി സർക്കാർ കൊള്ളയ്ക്ക് കൂട്ട് നിൽക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കുറ്റവാളികളായ ഇടതു സംഘടനാ നേതാക്കളെ സംരക്ഷിക്കാനായി പിണറായി സർക്കാർ കെ.എസ്.എഫ്.ഇ യുടെ പൊതു സ്വത്തിൽ നിന്ന് എടുത്ത് നൽകിയ എഴര കോടി രൂപയും പലിശയും എത്രയും വേഗം ഉത്തരവാ ദിത്വപ്പെട്ടവരിൽ നിന്ന് തിരിച്ചു പിടിക്കണം. ബഹു. ധനകാര്യ മന്ത്രി പല പ്രാവശ്യം നിയമസഭയിൽ മറുപടി നൽകിയ താണ് കെ.എസ്.എഫ്.ഇ യിൽ നിന്ന് സൊസൈറ്റിക്ക് നൽകിയ ഏഴുകോടി രൂപയും പലിശയും പതിനെട്ട് മാസ തവണകളായി ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ച് പടിക്കുമെന്ന്. എന്നാൽ നാളിതുവരെ ഒരു രൂപ പോലും തിരിച്ച് പിടിച്ചില്ല എന്ന് മാത്രമല്ല ഇരുപത്തിയഞ്ച് കോടിയിൽ പരം രൂപയുടെ തട്ടിപ്പ് നടത്തിയ ഉത്തര വാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഒരു തുടർ നടപടിപോലും എടുക്കാതെ സംരക്ഷിച്ചു പോരുന്ന സഹകരണ വകുപ്പും കെ.എസ്.എഫ്.ഇ യും എന്ത് സന്ദേശമാണ് മറ്റ് ജീവനക്കാർക്കും സമൂഹത്തിനും നൽകുന്നത്. കെ.എ സ്.എഫ്.ഇ യിൽ തന്നെ എല്ലാ സാമ്പത്തിക ഇടപാടുകളും ഉള്ളപ്പോൾ സമാന്തരമായി ഇടതു സംഘടനാ നേതാ ക്കൾ മറ്റൊരു സ്ഥാപനം തുടങ്ങിയത് തന്നെ തട്ടിപ്പ് നടത്താനാണെന്ന് മറ്റ് ജീവനക്കാർ അഭിപ്രായപ്പെട്ടത് ശരിയാ ണെന്ന് ബോധ്യപ്പെട്ടിരിക്കുന്നു. സൊസൈറ്റിയിൽ നിക്ഷേപം നടത്തി പണം നഷ്ടപ്പെട്ട ഇടപാടുകാർക്ക് എത്രയും വേഗം ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് പണം തിരികെ പിടിച്ച് നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.