കാണ്മാനില്ല
പഠനകാലത്ത് തിരുവല്ല മാർത്തോമ കോളേജിലെ യൂണിയൻ ഭാരവാഹിയായി സജീവമായി പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു സാം. സാമിന്റെ ഏക സഹോദരി സനു വർക്കിയെ വർഷങ്ങൾക്കു മുമ്പ് തന്നെ വിവാഹം കഴിപ്പിച്ചു അയച്ചിരുന്നു. വാർദ്ധയ്ക സഹജമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന സാറാമ്മ വർദ്ധിക്ക് ഏക സഹായവും തുണയുമായിരുന്നു മകൻ. സാമിന് എത്രയും വേഗം കണ്ടെത്തി മാതാവിന്റെ കണ്ണീരൊപ്പാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകളും ഷാർജ മലയാളി അസോസിയേഷനുകൾ അടക്കം എല്ലാ സംഘടനകളും ഈ വിഷയത്തിൽ ഇടപെട്ട് സാമിനെ കണ്ടെത്താൻ സഹായിക്കണമെന്ന് പൊതുപ്രവർത്തകരായ വി ആർ രാജേഷ്, ഷിബു ഫിലിപ്പ്, സോജാ കാർഡോസ്, സാമിന്റെ മാതാവ് സാറാമ്മ വർക്കി, സഹോദരി സനു വർക്കി എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.