രാജ്യത്ത് 21 പേർക്ക് JN .1 സ്ഥിതീകരിച്ചു
കൊവിഡ് ഉപവകഭേദമായ JN.1 രാജ്യത്ത് 21 പേര്‍ക്ക് ഇതുവരെ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത് ഗോവയിലാണ്.കേരളം കൂടാതെ മഹാരാഷ്ട്രയിലും JN .1 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കില്‍ കൂടി ഗര്‍ഭിണികളും പ്രായമായവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.വില്ലനായി JN.1 നിലവില്‍ പടര്‍ന്ന് പിടിക്കുന്നത് ഒമിക്രോണ്‍ BA.2.86 അഥവാ പൈറോളയുടെ ഉപവകഭേദമായ JN.1 ആണ്. 2023 സെപ്റ്റംബറില്‍ യുഎസിലാണ് ആദ്യമായി JN.1 റിപ്പോര്‍ട്ട് ചെയ്തത്. യുഎസ്, യുകെ, ഐസ്ലാന്‍ഡ്, സ്പെയിന്‍, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്സ്, ഇന്ത്യ ഉള്‍പ്പെടെ 38 രാജ്യങ്ങളില്‍ JN.1 സ്ഥിരീകരിച്ചിട്ടുണ്ട്.JN.1 വകഭേദത്തിന് വ്യാപന ശേഷി കൂടുതലും, രോഗപ്രതിരോധ ശേഷിയെ തകിടം മറിക്കാനുള്ള പ്രാപ്തി അധികവുമാണെന്ന് നാഷ്ണല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊവിഡ് ടാസ്‌ക് ഫോഴ്സ് കോ-ചെയര്‍മാന്‍ പറയുന്നു. അതുകൊണ്ട് തന്നെ ഒരിക്കല്‍ കൊവിഡ് വന്നവര്‍ക്കും, വാക്സിനെടുത്തവര്‍ക്കും ഇവ ബാധിക്കാം.കേരളത്തില്‍ തിരുവനന്തപുരത്താണ് JN.1 വകഭേദം സ്ഥിരീകരിച്ചത്. 79 വയസുകാരിയെ പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഖച.1 സ്ഥിരീകരിക്കുന്നത്. നവംബര്‍ 18ന് ആര്‍ടി-പിസിആര്‍ പോസിറ്റീവ് ആവുകയും ഡിസംബര്‍ 8ന് JN.1 ഉപവകഭേദമാണെന്ന് തിരിച്ചറിയുകയും ചെയ്തു.രോഗലക്ഷണങ്ങള്‍പനി, മൂക്കൊലിപ്പ്, തൊണ്ടയില്‍ കരകരപ്പ്, തലവേദന എന്നിവയാണ് ഖച.1 വകഭേദത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ ഉദര പ്രശ്നങ്ങളും കാണപ്പെടുന്നുണ്ട്. മറ്റു ചിലര്‍ക്ക് ശ്വാസ തടസം, രുചിയും മണവും നഷ്ടപ്പെടുക പോലുള്ള ലക്ഷണങ്ങളും കണ്ടുവരുന്നു.സാധാരണ ജലദോഷപ്പിനയുടേതിന് സമാനമാണ് JN.1ന്റെ ലക്ഷണങ്ങളും. ചിലരില്‍ കൂടിയ തീവ്രതയിലും ചിലരില്‍ കുറഞ്ഞ തീവ്രതയിലും കാണപ്പെടുന്നുവെന്ന് ഡല്‍ഹി ഗംഗാറാം ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഇന്‍ ചെസ്റ്റ് മെഡിസിന്‍ ഡോ. ഉജ്വല്‍ പ്രകാശ് പറയുന്നു. ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ മാസ്‌ക് ധരിക്കണമെന്ന് ഡോ. ഉജ്വല്‍ പ്രകാശ് പറയുന്നു. രോഗലക്ഷണങ്ങള്‍ മാറുന്നില്ലെങ്കില്‍ സ്വയം ഐസൊലേറ്റ് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.JN.1 നെ ഭയക്കേണ്ടതുണ്ടോ ?JN.1 വകഭേദത്തെ ഭയക്കേണ്ടതില്ലെന്നാണ് ഷാലിമാര്‍ ബാഗ് ഫോര്‍ട്ടിസ് ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.പവന്‍ കുമാര്‍ ഗോയല്‍ പറയുന്നത്. പക്ഷേ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. JN.1 ന്റെ വ്യാപന ശേഷിയെ കുറിച്ചും വാക്സിന്‍ ഫലപ്രാപ്തിയെ കുറിച്ചുമെല്ലാം പഠനങ്ങള്‍ പുരോഗമിക്കുകയാണ്. JN.1 ന്റെ കരുത്തിനെ കുറിച്ചുള്ള പൂര്‍ണ ചിത്രം ലഭിക്കാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുക മുഖ്യമാണെന്ന് അദ്ദേഹം പറയുന്നു.പ്രതിരോധംആള്‍ക്കൂട്ടങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് ധരിക്കുന്നതാണ് ഉത്തമമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഒപ്പം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ചോ, ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ചോ വൃത്തിയായി സൂക്ഷിക്കണം. സാമൂഹിക അകലം പാലിക്കുന്നതും രോഗവ്യാപനം തടയാന്‍ സഹായിക്കും.