ടി ടി ഇ ചമഞ്ഞ് കുപ്പിവെള്ള വില്‍പ്പനക്കാരന്‍; പ്രതിദിനം തട്ടിയത് പതിനായിരം രൂപയിലേറെ

Spread the love

ടിടിഇ ചമഞ്ഞ് ട്രെയിന്‍ യാത്രക്കാരില്‍ നിന്ന് പണം തട്ടിയ 40-കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. ആഗ്രയിലാണ് സംഭവം. ട്രെയിനുകളില്‍ മുമ്പ് കുപ്പിവെള്ള വില്‍പ്പന നടത്തിയിരുന്ന ദേവന്ദ്ര കുമാർ എന്ന ആളാണ് ടി ടി ഇ ചമഞ്ഞ് തട്ടിപ്പ് നടത്തിയത്. ശനിയാഴ്ച ഇയാളെ അലിഗഢ് റെയില്‍വേ സ്റ്റേഷനിലെ ഗവണ്‍മെന്റ് റെയില്‍വേ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ ടിക്കറ്റ് പരിശോധന നടത്തിയിരുന്നത് ടി ടി ഇമാര്‍ ധരിക്കുന്ന വസ്ത്രം ധരിച്ചാണ്. ഗോമ്തി എക്‌സ്പ്രസില്‍ പരിശോധന നടത്തുന്നതിനിടെയാണ് പൊലീസ് പിടികൂടുന്നത്. നിരവധി ടിക്കറ്റുകളും ദേവേന്ദ്ര കുമാറില്‍ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ദീര്‍ഘദൂര ട്രെയിനുകളില്‍ ജനറല്‍ കോച്ച് ടിക്കറ്റുകള്‍ ബള്‍ക്കായി വാങ്ങി യാത്ര നടത്തും. യാത്രയ്ക്കിടയിൽ ഇയാൾ ടിക്കറ്റ് പരിശോധകനാണെന്ന് പറഞ്ഞ് ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ കണ്ടെത്തി ഫൈൻ ഉൾപ്പെടെ വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. വിദ്യാഭ്യാസം കുറഞ്ഞവരും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരുമായ ആളുകളെയായിരുന്നു ഇയാള്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നും പൊലീസ് അറിയിച്ചു.

ഇയാൾ പ്രധാനമായും ‘വിദ്യാഭ്യാസം കുറഞ്ഞവരും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരുമായ’ ആളുകളെയായിരുന്നു ലക്ഷ്യമിട്ടിരുന്നത് പൊലീസ് പറഞ്ഞു. പിഴയെന്ന പേരില്‍ പണം ഈടാക്കിയും ടിക്കറ്റുകള്‍ അനധികൃതമായി വിറ്റും ദിവസേന ഇയാള്‍ 10000 രൂപ വരെ സമ്പാദിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. തട്ടിപ്പിൽ കൂടുതൽ അന്വേഷണം നടത്തുകയാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *