വെള്ളനാട് കിണറ്റില്‍ വീണ് കരടി ചത്ത മരിച്ച സംഭവത്തിൽ പ്രതികരണവുമായി വനംമന്ത്രി എകെ ശശീന്ദ്രൻ

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ് കരടി ചത്ത മരിച്ച സംഭവത്തിൽ പ്രതികരണവുമായി വനംമന്ത്രി എകെ ശശീന്ദ്രൻ. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ജീവനോടെയുള്ള കരടിയെ ഏതെങ്കിലും തരത്തിൽ പിടികൂടാൻ സാധിക്കുന്നതല്ല. അതിനാലാണ് മയക്കുവെടി വെച്ച് പിടികൂടാമെന്ന തീരുമാനത്തിലേക്കെത്താൻ കാരണമെന്ന് വനംമന്ത്രി പറഞ്ഞു.വൈൽഡ് ലൈഫ് വാർഡനോടും വെറ്ററിനറി ഡോക്ടറോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും മന്ത്രിവ്യക്തമാക്കി. സ്വന്തം ജീവൻ പോലും പണയം വച്ചാണ് ജീവനക്കാർ രക്ഷാപ്രവർത്തനം നടത്തിയത്. വല ചരിഞ്ഞുപോയതാണ് കരടി വെള്ളത്തിൽ മുങ്ങാൻ കാരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. അന്വേഷണ റിപ്പോർട്ടിൽ കൃത്യവിലോപം ഉണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.അതേസമയം, സംഭവത്തില്‍ വനംവകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ച് മേനക ഗാന്ധി രംഗത്ത്‌ വന്നു. കേരളത്തിലേത് ഏറ്റവും മോശം വനംവകുപ്പാണെന്ന് മേനക ഗാന്ധി തുറന്നടിച്ചു. ചത്തത് അത്യപൂര്‍വം ഇനത്തില്‍പ്പെട്ട കരടിയാണ്. കരടിയുടെ മരണത്തിന് ഇടയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മേനക ഗാന്ധി പ്രതികരിച്ചു. കരടിയെ വെടിവച്ച ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്നും മേനക ഗാന്ധി പറഞ്ഞു.വെള്ളനാട് കരടി കിണറ്റിൽ വീണു ചത്ത സംഭവത്തിൽ രക്ഷാദൗത്യ നടപടികളിൽ വീഴ്ചയെന്ന് ആണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പ്രാഥമിക റിപ്പോര്‍ട്ട്. വെള്ളത്തിൽ മുങ്ങാൻ സാധ്യതയുള്ള ജീവികളെ വെടിവയ്ക്കരുതെന്ന മാനദണ്ഡം ലംഘിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വൈൽഡ് ലൈഫ് വാർഡന്റെ സാന്നിധ്യം ഉണ്ടായില്ല എന്നും റിപ്പോർട്ടിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *