ലോയോളാ കോളേജ് ഓഫ് സോഷ്യൽ സയൻസും ഇന്റർനാഷണൽ സ്കൂൾ ഓഫ് ചെസ്സും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ സംഘർഷം . പരിപാടിയിൽ പണമടച്ച് പങ്കെടുത്ത രക്ഷിതാവിനും കുട്ടിക്കുമാണ് കോളേജ് സെക്യൂരിറ്റി ജീവനക്കാരനിൽ നിന്നും സംഘർഷം:
ലോയോളാ കോളേജ് ഓഫ് സോഷ്യൽ സയൻസിൽ തിരുവനന്തപുരത്തിൽ സംഘർഷം. ഇന്റർനാഷണൽ സ്കൂൾ ഓഫ് ചെസ്സ് സംഘടിപ്പിച്ച പരിപാടിയിൽ പണമടച്ച് പങ്കെടുത്ത രക്ഷിതാവിനും കുട്ടിക്കുമാണ് കോളേജ് സെക്യൂരിറ്റി ജീവനക്കാരനിൽ നിന്നും സംഘർഷം ഏൽക്കേണ്ടിവന്നത്. ഇന്റർനാഷണൽ സ്കൂൾ ഓഫ് ചെസ്സ് അക്കാദമി സംഘടിപ്പിച്ച പ്രോഗ്രാമിൽ തിരുവനന്തപുരം ജില്ലയിലെ ഗവണ്മെന്റ് സ്കൂളിൽ നിന്നും പങ്കെടുത്ത 8 ക്ലാസ് വിദ്യാർത്ഥിക്കും രക്ഷിതാവിനെയും കോളേജ് സെക്യൂരിറ്റി ജീവനക്കാരൻ പ്രവർത്തിക്കുന്ന ലിഫ്റ്റിൽ നിന്നും ബലം പ്രയോഗിച്ച് പിടിച്ചേർക്കാണ് ശ്രമിച്ചത്. ചെസ്സ് അക്കാദമി പ്രോഗ്രാം സംഘടിപ്പിച്ചത് രണ്ടാം നിലയുടെയും മുകളിലായിരുന്നു. പങ്കെടുത്ത എല്ലാ പ്രായംചെന്ന വയോധികരും രക്ഷിതക്കാളും കുട്ടികളും ലിഫ്റ്റ് ഉപോയോഗിച്ചാണ് മുകളിലത്തെ നിലയിൽ എത്തിയത്, അക്കാദമിയുടെ നിർദേശം അനുസരിച്ചാണ് ലിഫ്റ്റ് ഉപോയോഗിച്ചതും. എന്നാൽ സെക്യൂരിറ്റി ജീവനക്കാരൻ ലിഫ്റ്റിനുള്ളിൽ നിന്ന രക്ഷിതാവിനെയും കുട്ടിയേയും ലിഫ്റ്റ് അടയുന്നതിനിടയിൽ വാക്ക് തർക്കം ഉണ്ടാക്കി ലിഫ്റ്റിൽ നിന്നും പുറത്താക്കാൻ ശ്രമിച്ചു, ലിഫ്റ്റ് തനിയെ അടഞ്ഞതിനാൽ കുട്ടിയുടെയും രക്ഷിതാവിന്റെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. ചെസ്സ് ടൂർണമെന്റിന്റെ 6ആം റൗണ്ടിന് ശേഷം കുട്ടിയെ ചായ കുടിക്കാൻ കൊണ്ടുപോയ രക്ഷിതാവിനെ സെക്യൂരിറ്റി വീണ്ടും ക്യാമ്പസ്സിന്റെ മുൻപിൽ വച്ച് മറ്റുള്ളവർ കണ്ടുനികെ സെക്യൂരിറ്റി അപമാനിക്കുകയും ചെയ്തു. രക്ഷിതാവ് കുട്ടിയെ തിരികെ ടൂർണമെന്റിൽ എത്തിച്ച ശേഷം വിവരം കോളേജ് അധ്യാപകരെയും സ്കൂൾ ഫാദർനെയും നേരിട്ട് അറിയിച്ചു, ടി സാഹചര്യത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ സംഭവസ്ഥലത്തുനിന്ന് കടന്നുകളായകയാണ് ചെയ്തത്. അപമാനിതരായ രക്ഷിതാവും കുട്ടിയും സ്കൂൾ മാനേജ്മെന്റിന് പരാതി നൽകി.

